പുനലൂർ: കോവിഡ് ഭീഷണിയെ തുടർന്ന് ഇടക്കാലത്ത് കച്ചവടക്കാരടക്കം വാങ്ങാതിരുന്ന പുളിയൻകുടി ചെറുനാരങ്ങ വീണ്ടും എല്ലാ മാർക്കറ്റുകളിലും എത്തിത്തുടങ്ങി. പുളിയൻകുടിയിൽ കോവിഡ് സമൂഹവ്യാപനമായി നിരവധിയാളുകൾക്ക് രോഗം വന്നതോടെ ഇവിടെ നിന്നുള്ള ചെറുനാരങ്ങ വാങ്ങിക്കാൻ കേരളത്തിലെ കച്ചവടക്കാരടക്കം തയാറായിരുന്നില്ല.
പുളിയൻകുടിയിൽനിന്ന് സമീപത്തെ സുരണ്ട, ആലങ്കുളം മാർക്കറ്റുകളിൽ എത്തിച്ച് ഇവിടെ നിന്നും കേരളത്തിലേക്ക് നാരങ്ങ കയറ്റി വന്നിരുന്നെങ്കിലും പൊതുവേ വിൽപന കുറവായിരുന്നു. ചൊവ്വാഴ്ച കിലോക്ക് 80 രൂപ വരെയായിരുന്നു ചില്ലറ വിൽപന. തെക്കേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചെറുനാരങ്ങ കച്ചവടം നടക്കുന്ന പുളിയൻകുടി ‘ലെമൺസിറ്റി’എന്നാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.