വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ അറിയിക്കാതെ ക്ലാസിൽ പങ്കെടുക്കാതിരിക്കുകയും കോഴ്സ് പാതിവഴിയിൽ നിർത്തുകയും ചെയ്താൽ വിസ റദ്ദാക്കുമെന്നാണ് യു.എസ് എംബസി അറിയിച്ചിരിക്കുന്നത്.
ഭാവിയിൽ യു.എസ് വിസ ലഭിക്കാനുള്ള സാധ്യതയും നഷ്ടപ്പെടും. വിസ റദ്ദാക്കൽ ഒഴിവാക്കാൻ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും വിദ്യാർഥിയെന്ന പദവി നിലനിർത്തണമെന്നും എക്സിൽ നൽകിയ കുറിപ്പിൽ എംബസി നിർദേശിച്ചു.
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് യു.എസ് സർവകലാശാലകളിൽ പഠിക്കുന്നത്. 2023ൽ 1.40 ലക്ഷം വിദ്യാർഥി വിസ ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്നു. മൂന്ന് വർഷമായി ഏറ്റവും കൂടുതൽ വിദ്യാർഥി വിസ അനുവദിച്ചത് ഇന്ത്യക്കാർക്കാണ്.
സർക്കാർ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് ആരോപിച്ച് കൊളംബിയ, ഹാർവാർഡ് തുടങ്ങിയ പ്രമുഖ സർവകലാശാലകളുടെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് ഈയിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനുള്ള ഹാർവാർഡിന്റെ അനുമതിയും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.