ഷാങ്ഹായ്ക്ക് സമീപം യുദ്ധവിമാനങ്ങൾ; സംഘർഷ ഭീതി

ബെയ്ജിങ്: ചൈന- അമേരിക്ക തർക്കം തുടരുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചൈനക്ക് സമീപത്തുകൂടി പറന്നത് സംഘർഷ ഭീതി വർധിപ്പിക്കുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് പ്രമുഖ നഗരമായ ഷാങ്ഹായ്ക്ക് സമീപത്തുകൂടെയടക്കം യുദ്ധവിമാനങ്ങൾ പറന്നത്. അമേരിക്കയുടെ പി-8എ, ഇ.പി-3 ഇ റിനൈസൻസ് യുദ്ധവിമാനങ്ങളാണ് ചൈനയുടെ തീരങ്ങളിലൂടെ പറന്നത്.

തായ്വാൻ കടലിടുക്കിൽനിന്ന് പുറപ്പെട്ട വിമാനങ്ങൾ ചീജാങ്, ഫുജിയാൻ എന്നിവിടങ്ങളിലെ തീരങ്ങളിലൂടെ പറന്നത്. പി-8 എ യുദ്ധവിമാനം ഷാങ്ഹായ്ക്ക് 76.5 കിലോമീറ്റർ സമീപത്തുകൂടെയാണ് പറന്നത്. സമീപ വർഷങ്ങളിലൊന്നും ഇത്രയും അടുത്തുകൂടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ പറന്നിട്ടില്ല. തുടർച്ചയായി 12ാം ദിവസമാണ് യു.എസ് യുദ്ധവിമാനങ്ങൾ ചൈനീസ് തീരത്തുകൂടെ പറക്കുന്നത്.

അതിനിടെ, ഹ്യൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റ് പൂട്ടിച്ച അമേരിക്കൻ നടപടിക്ക് മറുപടിയായി ൈചനയിലെ ചെങ്ഡുവിലെ അമേരിക്കൻ കോൺസുലേറ്റ് അടച്ചു. ചൈനീസ് സർക്കാർ നിർദേശ പ്രകാരം തിങ്കളാഴ്ച രാവിലെ 10ന് കോൺസുലേറ്റ് അടക്കുകയും അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു. കോൺസുേലറ്റ് കെട്ടിടത്തിെൻറ മുൻവാതിൽ വഴി ഉദ്യോഗസ്ഥർ പ്രവേശിക്കുകയും െകട്ടിടം ഏറ്റെടുക്കുകയും ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.

ചാരവൃത്തി അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഹ്യൂസ്റ്റൻ കോൺസുലേറ്റ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹ്യൂസ്റ്റൻ കോൺസുലേറ്റ് കെട്ടിടത്തിൽ പിൻവാതിൽ തകർത്താചെങ്ഡു കോൺസുലേറ്റ് അടപ്പിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടപടി നിരാശജനകമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വ്യക്തമാക്കി. 35 വർഷമായി തിബത്ത് ഉൾപ്പെടെ പടിഞ്ഞാറൻ ചൈനയിലെ ജനങ്ങളുമായി ബന്ധപ്പെട്ടിരുന്നത് ചെങ്ഡു വഴിയായിരുന്നു. ൈചനയിലെ മറ്റ് നയതന്ത്ര കാര്യാലയങ്ങൾ വഴി ഇൗ മേഖലയിലെ ജനങ്ങൾക്ക് പരമാവധി സേവനം ഉറപ്പാക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അറിയിച്ചു.

150 തദ്ദേശീയർ അടക്കം 200 ജീവനക്കാരുള്ള ചെങ്ഡു കോൺസുലേറ്റ് അടക്കുന്നത് വീക്ഷിക്കാൻ കനത്ത സുരക്ഷ സന്നാഹങ്ങൾക്കിടയിലും നിരവധി പേരാണ് എത്തിയിരുന്നത്. ൈചനീസ് പൗരന്മാർ കോൺസുലേറ്റ് പൂട്ടൽ ആഘോഷിക്കുകയും ചെയ്തു.  

News Summary - us china clash update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.