റഷ്യൻ സൈനിക നീക്കവും അധിനിവേശവും തടയണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി യുക്രെയ്ൻ. യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. അധിനിവേശത്തെ ന്യായീകരിച്ച് റഷ്യ നടത്തുന്ന കൂട്ടക്കൊലക്ക് റഷ്യക്കെതിരെ നടപടി വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. എത്രയുംവേഗം റഷ്യൻ സൈനിക നീക്കം അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നാണ് സെലൻസ്കിയുടെ അഭ്യർഥന. പരാതിയിൽ അടുത്തയാഴ്ച വിചാരണയുണ്ടാകും. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് റഷ്യൻ നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ അധികാരമില്ല. അതേസമയം, രാജ്യങ്ങൾക്കിടയിലെ അന്താരാഷ്ട്രനിയമലംഘനങ്ങൾ അന്വേഷിക്കുന്ന ലോകത്തെ ഉന്നത നീതിന്യായ കോടതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.