ബൊഗോട്ട: വിമാനം തകർന്ന് ആമസോൺ കാട്ടിലകപ്പെട്ട് 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ കൊളംബിയക്കാരായ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ. 13ഉം ഒമ്പതും വയസുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ആമസോൺ വനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ നിലവിൽ കൊളംബിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെൽഫെയറിന്‍റെ സംരക്ഷണത്തിലാണുള്ളത്. മേയ് ഒന്നിനുണ്ടായ വിമാനാപകടത്തിൽ ഇവരുടെ അമ്മയുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
കൗൺസലിങ്ങിനിടെയാണ് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായതായി വിവരം ലഭിച്ചത്. തുടർന്ന് നിയമനടപടികൾക്കായി അറ്റോർണി ജനറൽ ഓഫിസിനെ അറിയിക്കുകയായിരുന്നു. മൂത്ത പെൺകുട്ടിയെ ഇയാൾ പത്താം വയസ്സു മുതൽ ഉപദ്രവിക്കുന്നുണ്ടെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
ആഗസ്റ്റ് 11ന് കസ്റ്റഡിയിലെടുത്ത രണ്ടാനച്ഛനെതിരെ കടുത്ത കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നാല് കുട്ടികളിൽ ഇളയ രണ്ട് കുട്ടികളുടെ പിതാവാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.