യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ ആറു വയസ്സുകാരൻ കൊല്ലപ്പെട്ടതായി വാർത്ത. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതുവരെ 240ല്‍ അധികം തദ്ദേശവാസികൾക്ക് പരിക്കേറ്റതായും 64 പേര് കൊല്ലപ്പെെട്ടന്നുമാണ് യു.എൻ റിപ്പോർട്ട്.
യുക്രെയ്നിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
ഇതിൽ ഏഴു വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു. യുക്രെയ്നിലെ അനാഥാലയവും നഴ്സറി സ്കൂളും ആക്രമിക്കാൻ റഷ്യൻ സൈന്യം ലക്ഷ്യമിട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് റഷ്യ ഇതു തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.