ഷെരീഫ് ഉസ്മാൻ ഹാദി
ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊലപാതകത്തിന് പിന്നിൽ അവാമി ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് പൊലീസ്. ഹാദി കൊലപാതകക്കേസിൽ 17 പേർക്കെതിരെ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പതനത്തിലേക്ക് നയിച്ച പ്രതിഷേധത്തിലൂടെയാണ് ഇങ്ക്വിലാബ് മോഞ്ചോ വക്താവായ ഹാദി ശ്രദ്ധ നേടുന്നത്.
പൊതു റാലികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെയും വിദ്യാർഥി വിഭാഗമായ ഛത്ര ലീഗിന്റെയും മുൻകാല പ്രവർത്തനങ്ങളെ ഹാദി ശക്തമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.