ചാനലുകൾ റഷ്യ വിട്ടു; ഫേസ്ബുക്കിനുൾപ്പടെ നിരോധനം

മോസ്കോ: ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി വ്ലാദിമിർ പുടിൻ ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾ നിയന്ത്രിക്കുമെന്ന ഫേസ്ബുക്കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഒക്ടോബർ 2020 മുതൽ റഷ്യൻ മാധ്യമങ്ങൾക്കെതിരായ വിവേചനത്തിന്‍റെ പേരിൽ 20 കേസുകൾ ഫേസ്ബുക്കിനെതിരെ ഉണ്ടെന്ന് റഷ്യ പ്രതികിച്ചു.

രാജ്യത്തെ സർക്കാർ നിയന്ത്രിത മാധ്യമങ്ങളായ ആർ.ടി, ആർ.ഐ.എ ന്യൂസ് എന്നിവക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. ആർ.ടി, സ്പുട്നിക് തുടങ്ങിയ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പുറമേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും ചാനലുകൾക്ക് നിയന്ത്രണമുണ്ട്.

അതേസമയം, യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിലക്ക് വന്നതോടെ കൂടുതൽ അന്താരാഷ്ട്ര ചാനലുകൾ റഷ്യ വിട്ടു. കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും റേഡിയോ കാനഡയും റഷ്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചു. സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് റഷ്യവിടുന്നതെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. മറ്റൊരു ചാനലായ സി.എൻ.എന്നും ഇത്തരത്തിൽ റഷ്യ വിടുമെന്ന് അറിയിച്ചിട്ടുണ്ട്.

News Summary - Russia blocking access to Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.