മോസ്കോ: തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിനും അനുമതി നൽകി റഷ്യ. സ്പുട്നിക്-വി, എപിവാക് കൊറോണ എന്നിവക്ക് ശേഷം 'കൊവിവാക്' എന്ന വാക്സിനാണ് റഷ്യൻ സർക്കാർ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ചുമക്കോവ് സെൻറർ വികസിപ്പിച്ചെടുത്ത കൊവിവാക്കിന് മറ്റ് രണ്ട് വാക്സിനുകളെ പോലെ തന്നെ കാര്യമായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മുമ്പായാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് വാക്സിനുകളുള്ള ഏകരാജ്യം റഷ്യയാണെന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അവകാശപ്പെട്ടു.
മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക വി ആയിരുന്നു റഷ്യയുടെ ആദ്യ വാക്സിൻ. അവസാനഘട്ട പരീക്ഷണങ്ങൾക്ക് മുേമ്പ അതിന് അംഗീകാരം നൽകിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ, നിലവിൽ സ്പുട്നികിെൻറ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രാരംഭഘട്ട ട്രയലുകളിൽ സ്പുട്നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. ഇന്ത്യയിലടക്കം ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ മുതൽ ഇൗ വാക്സിെൻറ വലിയ തോതിലുള്ള വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതുവരെ രണ്ട് മില്യൺ റഷ്യക്കാർക്ക് കുത്തിവെച്ചുകഴിഞ്ഞു. വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത എപിവാക് കൊറോണയും കുത്തിവെപ്പായി നൽകിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.