പാരിസ്: ഫലസ്തീൻ അനുകൂലിയായ ലബനീസ് പോരാളി ജോർജസ് ഇബ്രാഹീം അബ്ദുല്ല (74) 40 വർഷത്തിനു ശേഷം ഫ്രാൻസിൽ ജയിൽ മോചിതനായി. രണ്ട് നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചത്.
ഫ്രാൻസിലേക്ക് തിരിച്ചുവരില്ലെന്ന വ്യവസ്ഥയിൽ അദ്ദേഹത്തെ നാട്ടിലയച്ചു. ഫലസ്തീൻ, ലബനീസ് പതാകയുമായി നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വരവേറ്റു. ഇപ്പോൾ സജീവമല്ലാത്ത ലബനീസ് റെവലൂഷനറി സായുധ വിഭാഗത്തിന്റെ സ്ഥാപകനാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.