മങ്കിപോക്സിന് കൂട്ട വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന

വാഷിങ്ടൺ: മങ്കിപോക്സിന് കൂട്ട വാക്സിനേഷൻ ആവശ്യമില്ലെന്ന് ലോകാരോഗ്യസംഘടന. 78ഓളം രാജ്യങ്ങളിലായി 18,000​ പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ​മങ്കിപോക്സ് ബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, ലാബ് ജീവനക്കാർ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ എന്നിവർക്ക് മാത്രം വാക്സിൻ നൽകിയാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന വാക്സിൻ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഈ രോഗബാധ നിയന്ത്രിക്കാൻ സാധിക്കും. രോഗത്തെ രാജ്യങ്ങളും സമൂഹങ്ങളും വ്യക്തികളും അവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും വെല്ലുവിളികളെ ഗൗരവമായി കാണുകയും ചെയ്താൽ രോഗത്തെ പ്രതിരോധിക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

സ്മോൾപോക്സിനുള്ള വാക്സിനായ എം.വി.എ-ബി.എൻ കാനഡ അംഗീകരിച്ചിട്ടുണ്ട്. യുറോപ്യൻ യൂണിയനും അമേരിക്കയും ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മങ്കിപോക്സിന് വാക്സിൻ ഫലപ്രദമാണോയെന്ന കാര്യത്തിൽ വിവരങ്ങളില്ല. എത്ര ഡോസ് വേണമെന്നത് സംബന്ധിച്ചും ഇപ്പോൾ രേഖകളില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No mass vaccination against monkeypox, says WHO amid outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.