മലേഷ്യയിലെ പുത്രജയയിൽ, കെലന്തൻ സംസ്ഥാനത്തിന്‍റെ ശരീഅത്ത് നിയമത്തെക്കുറിച്ചുള്ള കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്ന പാൻ-മലേഷ്യൻ ഇസ്ലാമിക് പാർട്ടി അംഗങ്ങൾ ((AP Photo)

16 ശരീഅ നിയമം റദ്ദാക്കി മലേഷ്യൻ സുപ്രീംകോടതി

ക്വാലാലംപുർ: കെലന്തൻ സംസ്ഥാനം പാസാക്കിയ 16 ശരീഅത്ത് നിയമങ്ങൾ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും പ്രവിശ്യ സർക്കാറുകൾക്ക് ഇത്തരം നിയമനിർമാണത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ഒമ്പതിൽ എട്ടു ജഡ്ജിമാരും ഇതേ അഭിപ്രായം രേഖപ്പെടുത്തി. സ്വവർഗരതി മുതൽ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങൾ, തെറ്റായ വിവരങ്ങൾ കൈവശംവെക്കൽ, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ്, 1990 മുതൽ പ്രതിപക്ഷമായ പാർട്ടി ഇസ്‍ലാം സെമലേഷ്യ (പാസ്) ഭരിക്കുന്ന കെലന്തൻ സംസ്ഥാനം നിർമിച്ചത്.

ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുൽ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Malaysia's Top Court Invalidates Sharia State Laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.