അദ്ദൗസിയ: ലബനാനിലെ പ്രമുഖ പ്രസാധകനും ഹിസ്ബുല്ല സായുധസേനയുടെ കടുത്ത വിമർശകനുമായ ആക്ടിവിസ്റ്റ് കാറിൽ കൊല്ലപ്പെട്ട നിലയിൽ. ശിയ രാഷ്ട്രീയപ്രവർത്തകനും ഗവേഷകനുമായ ലുഖ്മാൻ സലീം (58) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ അദ്ദൗസിയ ഗ്രാമീണമേഖലയിലെ റോഡിൽ നിർത്തിയിട്ട കാറിലാണ് വെടിയേറ്റനിലയിൽ മൃതദേഹം കണ്ടെത്തിയത്.
നെഞ്ചിലും കഴുത്തിലും തലക്കും വെടിയേറ്റിട്ടുണ്ട്. അർധരാത്രി മുതൽ കാർ ഇവിടെ കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് സുഹൃത്തിെൻറ വീട്ടിൽ നിന്നിറങ്ങിയശേഷമാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് കരുതുന്നായി സുരക്ഷസേന പറഞ്ഞു.
സുഹൃത്തിെൻറ വീടിന് 300 മീറ്റർ അകലെ ഇദ്ദേഹത്തിെൻറ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് മുതൽ സലീമിനെ ഫോണിൽ ലഭിക്കുന്നില്ലെന്ന് ഇദ്ദേഹത്തിെൻറ ഭാര്യയും സഹോദരിയും സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. സംഭവം 'ഭീതിപ്പെടുത്തുന്ന ആക്രമണ'മാണെന്ന് ലബനീസ് ആഭ്യന്തര മന്ത്രി മുഹമ്മദ് ഫഹ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.