കൂറുഷ് കീവാനി
തെഹ്റാൻ: ഇസ്രായേലിനു വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയ ആളെ വധിച്ചു. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവർത്തനം നടത്തിയതായി സംശയിച്ച് ഇറാൻ വധശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഒരാൾ രാജ്യത്ത് ചാരപ്രവൃത്തിയുടെ പേരിൽ കൊല്ലപ്പെടുന്നത്.
ഇറാനിലെ അതിസുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും ഇവയുടെ ചിത്രങ്ങളും മൊസാദ് സംഘത്തിന് ഇയാൾ കൈമാറിയതായാണ് വിവരം. ഇതേത്തുടർന്ന് പിടിയിലായ കൂറുഷ് കീവാനിയെ ബുധനാഴ്ച വധിക്കുകയായിരുന്നുവെന്ന് ഇറാൻ ജുഡീഷ്യറിയുടെ അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് കീവാനി പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.