വാഷിങ്ടണ്‍: റഷ്യക്കു വേണ്ടി വിമാനത്തിന്റെ ഭാഗങ്ങളും സാങ്കേതിക വിദ്യയും വാങ്ങിയ ഇന്ത്യന്‍ പൗരന് യു.എസില്‍ അറസ്റ്റില്‍. കയറ്റുമതി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചെന്ന കുറ്റത്തിനാണ് 57കാരനായ സഞ്ജയ് കൗശികിനെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള അരെസോ ഏവിയേഷൻ മാനേജിങ് പാര്‍ട്ണറാണ് കൗശിക്. ഒക്ടോബര്‍ 17ന് മിയാമിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ കൗശികിനെ മജിസ്ട്രേറ്റ് ജഡ്ജി സ്റ്റസി എഫ്. ബെക്കർമാർ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഒറിഗോണ്‍ ജയിലില്‍ തടവിലാണ്.
റഷ്യയിലെ സ്ഥാപനങ്ങള്‍ക്കായി യു.എസിൽനിന്ന് വ്യോമയാന ഭാഗങ്ങളും സാങ്കേതിക വിദ്യയും നിയമവിരുദ്ധമായി നേടിയ ശൃംഖലയുടെ ഭാഗമാണ് കൗശികെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാൾക്ക് 20 വര്‍ഷം വരെ തടവും 10 ലക്ഷം യു.എസ് ഡോളര്‍ പിഴയും ചുമത്തും.
കോടതി രേഖകള്‍ പ്രകാരം വിമാനത്തിന്റെ ഭാഗങ്ങളും ഘടകങ്ങളും യു.എസില്‍നിന്ന് റഷ്യയിലേക്ക് കൗശിക് കയറ്റുമതി ചെയ്തു. ഇതിന് വാണിജ്യ വകുപ്പിന്റെ ലൈസൻസ് കൗശിക്കിനില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.