വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്തിയ അതീവ രഹസ്യമായ ഓപ്പറേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ദൗത്യത്തിനിടയിൽ അമേരിക്കൻ വിമാനങ്ങൾക്ക് യന്ത്രത്തകരാർ സംഭവിച്ചതും തുടർന്നുണ്ടായ പ്രതിസന്ധികളും വെളിപ്പെടുത്തുന്നതാണ് റോയിട്ടേഴ്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട്.
നൂറോളം സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകൾ പങ്കെടുത്ത ദൗത്യത്തിൽ, പൈലറ്റിനെ സുരക്ഷിതമായി കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതിസന്ധി തുടങ്ങിയത്. കമാൻഡോകളെ കൊണ്ടുപോകാൻ എത്തിയ രണ്ട് എംസി-130 (MC-130) വിമാനങ്ങൾക്ക് യന്ത്രത്തകരാർ സംഭവിക്കുകയും അവക്ക് പറന്നുയരാൻ കഴിയാതെ വരികയും ചെയ്തു. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച കമാൻഡോകൾ ശത്രുരാജ്യത്തിന്റെ മണ്ണിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.
ദൗത്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണ് അത്യാധുനിക വിമാനങ്ങളുടെ നാശം. തകരാറിലായ വിമാനങ്ങൾ ഇറാൻ സൈന്യത്തിന് ലഭിക്കാതിരിക്കാനും അതിലെ രഹസ്യ സാങ്കേതികവിദ്യകൾ ചോരാതിരിക്കാനും അമേരിക്ക തന്നെ അവ സ്ഫോടനത്തിലൂടെ നശിപ്പിച്ചതാണ്. വിമാനങ്ങൾ നൂറോളം കമാൻഡോകളെയും പൈലറ്റിനെയും കൊണ്ടുപോകാൻ എത്തിയ വലിയ രണ്ട് MC-130
വിമാനങ്ങളും നശിപ്പിക്കപ്പെട്ടു. രക്ഷാദൗത്യത്തിന് പിന്തുണ നൽകാൻ എത്തിയ നാല് ഹെലികോപ്റ്ററുകളും അമേരിക്കക്ക് അവിടെ ഉപേക്ഷിച്ച് തകർക്കേണ്ടി വന്നു. രക്ഷാദൗത്യത്തിന് കാരണമായ സാഹചര്യത്തിൽ തന്നെ അമേരിക്കക്ക് വിമാനങ്ങൾ നഷ്ടമായിരുന്നു. ഇറാൻ വെടിവെച്ചിട്ട F-15E Strike Eagle വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാനാണ് ദൗത്യം നടത്തിയത്. ഈ കോടിക്കണക്കിന് രൂപ വിലയുള്ള വിമാനം ഇറാന്റെ മണ്ണിൽ തകർന്നു വീണു. കുവൈത്തിന് മുകളിൽ വെച്ച് വെടിയേറ്റ മറ്റൊരു അമേരിക്കൻ യുദ്ധവിമാനവും (A-10 Warthog) തകർന്നു വീണതായി റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച കമാൻഡോകളായ യു.എസ് സ്പെഷ്യൽ ഫോഴ്സിലെ നൂറോളം പേർ മണിക്കൂറുകളോളം ശത്രുരാജ്യത്തിന്റെ മണ്ണിൽ കുടുങ്ങിപ്പോയി. വിമാനങ്ങൾ തകരാറിലായ ആ സമയം അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും സമ്മർദമേറിയ നിമിഷങ്ങളിലൊന്നായിരുന്നു. അവർ പിടിക്കപ്പെട്ടിരുന്നെങ്കിൽ അത് അമേരിക്കക്ക് വലിയൊരു നയതന്ത്ര പരാജയമാകുമായിരുന്നു. തകരാറിലായ വിമാനങ്ങൾ സ്ഫോടനത്തിലൂടെ നശിപ്പിച്ചെങ്കിലും, അവയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഇറാന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക വിവരങ്ങൾ ലഭിക്കുമോ എന്ന ആശങ്ക അമേരിക്കൻ സൈന്യത്തിനുണ്ട്.
നശിപ്പിക്കപ്പെട്ട വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ആകെ വില കണക്കാക്കിയാൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ഒരൊറ്റ രക്ഷാദൗത്യത്തിലൂടെ അമേരിക്കൻ ഖജനാവിനുണ്ടായത്. ഒരു പൈലറ്റിനെ രക്ഷിക്കാൻ വേണ്ടി അമേരിക്കൻ ഖജനാവിൽ നിന്ന് ചിലവായത് ശതകോടികളാണ്. ഈ ഒരൊറ്റ ഓപ്പറേഷനിൽ മാത്രം വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വില ഇനത്തിൽ അമേരിക്കക്ക് ഉണ്ടായ ഏകദേശ നഷ്ടം 448 ദശലക്ഷം ഡോളറാണ് അതായത് ഏകദേശം 3,735 കോടിയിലധികം രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.