ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

തെൽ അവീവ്: യെമൻ തലസ്ഥാനമായ സൻആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടു.

യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റേതെന്ന് പറ‍യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗ്രൂപ്പിന്‍റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്.

അതേസമയം, ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പുലർച്ചെ മുതൽ കുട്ടികളടക്കം കുറഞ്ഞത് 41 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ ആരംഭിച്ച ക്രൂരമായ സൈനിക നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം രംഗത്തുവന്നു. ഇത് യുദ്ധത്തിലെ പുതിയതും അപകടകരവുമായ ഒരു ഘട്ടത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ നരഹത്യ തുടർന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് 47 പേർ. ഗസ്സ സിറ്റിയെ ‘അപകടകരമായ സംഘർഷമേഖല’യായി പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കുമെന്ന സൂചനയും ഇസ്രായേൽ സൈന്യം നൽകി. നേരത്തെ, ഗസ്സ സിറ്റിയിൽ സഹായ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. ഇന്നുമുതൽ അവ നിർത്തിയേക്കും.

ഗസ്സ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ സൈന്യത്തിന് പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്. 2023 ഒക്ടോബർ എട്ടിന് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 63,025 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് മുതൽ ഇസ്രായേൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങൾ നടത്തുന്നത്. അതിനിടെ, മേഖലയിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഇതിനകം 121 കുട്ടികളടക്കം 322 പേരാണ് പട്ടിണിമൂലം മരിച്ചത്.

Tags:    
News Summary - Houthi Prime Minister Killed in Israeli Airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.