ലണ്ടൻ: കോവിഡ് ബാധിതരെ ചികിത്സിക്കാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടൻ. സർജിക്കൽ ഗൗൺ മാ ത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടർമാർക്കുള്ളതെന്ന് 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന് നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങൾ ഇല്ലാതെ വൈറസ് ബാധിതരെ ചികിത്സിക്കാൻ ബ്രിട്ടീഷ് ആരോഗ്യപ്രവർത്തകർക്ക് നിർദ് ദേശം നൽകിയതായാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലെ ആശുപത്രികളിൽ മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ സപ്ലൈ തീർന്നുപ ോകുന്നു എന്നതിനാൽ, രാജ്യത്തെ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെള്ളം കടക്കാത്ത തരത്തിലുള്ള മുഴുനീള സർജിക്കൽ ഗൗണുകൾ ധരിച്ചും കോവിഡ് രോഗികളെ പരിചരിക്കാമെന്നതാണ് പുതിയ നിർദേശം.
സുരക്ഷാ വസ്ത്രങ്ങൾ തീർന്നുപോകുമ്പോൾ പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കുകയോ, മുഴുനീള പ്ലാസ്റ്റിക് കോട്ടുകൾ ധരിക്കുകയോ മറ്റ് ആശുപത്രികളിൽ നിന്ന് സുരക്ഷാകവചങ്ങൾ കടം വാങ്ങുകയോ ചെയ്യാമെന്നും പുതിയ നിർദേശത്തിലുണ്ട്. ഒറ്റ ഉപയോഗത്തിനുള്ള സുരക്ഷാ വസ്ത്രങ്ങൾ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കണമെന്നും ഡോക്ടർമാർക്കും നഴ്സുമാർക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്തയോട് ആരോഗ്യ സാമൂഹ്യ സുരക്ഷ വകുപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടനിൽ പി.പി.പി കിറ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സുരക്ഷാ ഉപകരണങ്ങൾക്ക് ദൗർലഭ്യമുണ്ടെന്നും വെള്ളിയാഴ്ച 55,000 ഗൗണുകൾ കൂടി എത്തിച്ചുവെന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ 108,692 പേർക്കാണ് കോവഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 93,772 പേർ ചികിത്സയിലുണ്ട്. കോവിഡ് ബാധയെ തുടർന്ന് 14,576 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.