കൊളംബോ: ശ്രീലങ്കൻ തീരത്തിനടുത്തുവെച്ച് യു.എസ് ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലുണ്ടായിരുന്ന 45 നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറിയതായി ശ്രീലങ്ക. മൃതദേഹം വിട്ടുനൽകാൻ മാർച്ച് 11ന് ചീഫ് മജിസ്ട്രേറ്റ് സമീറ ദോൻഗോദ ഉത്തരവിട്ടിരുന്നു. ശ്രീലങ്കയുടെ ഗല്ലേ ഹാർബർ പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കരാപ്പിറ്റിയ നാഷനൽ ഹോസ്പിറ്റൽ ഡയറക്ടറോട് മജിസ്ട്രേറ്റ് നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരെയും പരിക്കുകളോടെ അതിജീവിച്ച 32 പേരെയും ഈ ആശുപത്രിയിലേക്കാണ് എത്തിച്ചത്. സ്ഥിതിഗതികൾ മെച്ചെപ്പടുന്നതുവരെ മൃതദേഹം ഇവിടെ സൂക്ഷിക്കുമെന്നും പിന്നീട് വിട്ടുനൽകുമെന്നും ശ്രീലങ്കൻ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതിജീവിച്ചവരെ ചികിൽസക്കുശേഷം ഞായറാഴ്ച കൊഗ്ഗലയിലെ ശ്രീലങ്കൻ വ്യോമതാവളങ്ങളിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.