ബൈറൂത്: മഞ്ഞിൽ മൂടിക്കിടന്ന നിലയിൽ ലബനാനിൽ ഒമ്പതു സിറിയൻ അഭയാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിറിയൻ അതിർത്തിയോടടുത്ത മലമ്പ്രദേശത്താണ് കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ കണ്ടെടുത്തത്. കനത്ത മഞ്ഞുവീഴ്ചക്കിടെ ഇതുവഴി കടന്നുപോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് കരുതുന്നതെന്ന് ലബനാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന വഴിയാണിത്. ആറുപേരെ മഞ്ഞിൽനിന്ന് ജീവനോടെ സൈന്യം രക്ഷിച്ചിട്ടുമുണ്ട്. ഇവരിൽ ഒരാൾ ആശുപത്രിയിൽ പിന്നീട് മരിച്ചു.
കനത്ത മഞ്ഞുവീഴ്ച തുടരുന്ന പ്രദേശത്ത് കൂടുതൽ പേർ അപകടത്തിൽപെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ലബനാൻ വൃത്തങ്ങൾ അറിയിച്ചു. തണുപ്പ് കനത്തതോടെ ലബനാനിൽ കഴിയുന്ന സിറിയൻ അഭയാർഥികൾ കടുത്ത ദുരിതത്തിലായിരിക്കയാണ്. തണുപ്പ് നേരിടാനുള്ള സജ്ജീകരണങ്ങളില്ലാതെയാണ് ഏറെപ്പേരും ഇവിടെയുള്ള താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നത്. അനധികൃതമായാണ് അധികപേരും സിറിയയിൽനിന്ന് ലബനാനിലേക്ക് കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.