ലണ്ടന്‍: കൊവിഡ് മരണ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലപാട് മാറ്റവുമായി ബ്രിട്ടീഷ് സര്‍ക്കാർ. ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയ പുതിയ നിര്‍ദേശം.
ഷോപ്പുകളിലും ബസ്, ട്രെയിന്‍ തുടങ്ങിയ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്ക് ഉപയോഗിക്കണം. സ്കോട്ട്ലാന്‍ഡിലും നോര്‍ത്തേന്‍ അയര്‍ലണ്ടിലും സര്‍ക്കാറുകള്‍ മുമ്പ് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. വസ്ത്രങ്ങൾ എല്ലാ ദിവസവും വൃത്തിയായി കഴുകിയിടണമെന്നും നിർദേശമുണ്ട്.
തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം മരണ നിരക്ക് 32,065 കടന്നു. കോവിഡ് ബാധിച്ച് 269 പേര്‍ കൂടി തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. അതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്ത് വന്നു. യാതൊരു വ്യക്തതയുമില്ലാത്ത നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.