ബർലിൻ: കലാലോകത്തെ ഞെട്ടിച്ച് ജർമനിയിലെ ഡ്രെസ്ഡെൻ ‘ഗ്രൂണെ ഗിവോൽബെ’ മ്യൂസിയത്ത ിൽ വൻ കവർച്ച. 100 കോടി യൂറോ (7900 കോടി രൂപ) മൂല്യമുള്ള ആഭരണങ്ങളും കലാവസ്തുക്കളുമാണ് ഒറ്റ രാത് രിയിൽ കവർച്ചക്കാർ കൊണ്ടുപോയത്. തിങ്കളാഴ്ച പുലർച്ചെ മ്യൂസിയത്തിനകത്ത് തീയിട്ടായിരുന്നു മോഷണം. വൈദ്യുതിയും സുരക്ഷ സംവിധാനങ്ങളും പ്രവർത്തനരഹിതമായതോടെ ബന്ധപ്പെട്ടവർ വൈകിയാണ് വിവരമറിഞ്ഞത്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ഏറ്റവും വലിയ കലാ മോഷണമാണിതെന്ന് പൊലീസ് പറഞ്ഞു.
‘ഗ്രൂണെ ഗിവോൽബെ’യിലെ ‘അഗസ്റ്റസ് ദി സ്ട്രോങ്’ ചാംബറിലാണ് ഏറ്റവും കലാമൂല്യമുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. മോഷ്ടാക്കൾ ഇതിനകത്ത് കയറിയോ എന്ന് തിട്ടപ്പെടുത്തിവരുകയാണ്. മോഷണം പോയ വസ്തുക്കളിൽ പലതിെൻറയും മൂല്യം കണക്കാക്കാവുന്നതിലുമേറെയാണെന്ന് മ്യൂസിയം ഡയറക്ടർ മരിയോൺ അക്കർമാൻ പറഞ്ഞു.
കോടികൾ വില മതിക്കുന്ന ആഭരണങ്ങളായിരുന്നു മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യമെന്ന് സംശയിക്കുന്നുണ്ട്. 10 മുറികളിലായി 3,000 ഇനങ്ങൾ മ്യൂസിയത്തിലുണ്ട്. 1724ലാണ് മ്യൂസിയം തുറന്നത്.
ഡ്രെസ്ഡെൻ ഉൾക്കൊള്ളുന്ന സാക്സണിയുടെ ചരിത്രമാണ് ഇതോടെ പഴങ്കഥയായതെന്ന് പ്രവിശ്യ നേതാവ് മൈക്കൽ ക്രെഷ്മർ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് ഇവിടെ സൂക്ഷിച്ച കലാസൃഷ്ടിക്കളിലേറെയും. രണ്ടാം ലോക യുദ്ധത്തിൽ ഇതിന് കേടുപാടുകൾ പറ്റിയിരുന്നുവെങ്കിലും പുനരുദ്ധരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.