അങ്കാറ: റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും തുർക്കി പ്രസിഡൻറായി അധികാരേമറ്റു. കൂടുതൽ അധികാരങ്ങളോടുകൂടിയാണ് അദ്ദേഹത്തിെൻറ സ്ഥാനമേൽക്കൽ. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനെ തുടർന്നാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയത്. സ്ഥാനാരോഹണചടങ്ങിൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ്, വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുൾപ്പെടെയുള്ള വിദേശ രാഷ്ട്രത്തലവന്മാർ പെങ്കടുത്തു.
രാജ്യത്ത് പാർലമെൻററി ജനാധിപത്യത്തിന് ഇതോടെ അന്ത്യമാകും. പ്രസിഡൻഷ്യൽ ഭരണവ്യവസ്ഥക്ക് കഴിഞ്ഞ വർഷം നടന്ന ഹിതപരിശോധന അനുകൂലമായിരുന്നു. പുതിയ രീതിയനുസരിച്ച് 64കാരനായ ഉർദുഗാന് പാർലമെൻറിെൻറ അനുമതി കൂടാതെ വൈസ് പ്രസിഡൻറുമാരെയും മന്ത്രിമാരെയും ഉന്നതതല ഉദ്യോഗസ്ഥരെയും മുതിർന്ന ജഡ്ജിമാരെയും നിയമിക്കാനും പുറത്താക്കാനും അധികാരമുണ്ട്. അതോടൊപ്പം പാർലമെൻറ് പിരിച്ചുവിടാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും അധികാരം ഉണ്ട്. പുതിയ രീതിയനുസരിച്ച് പ്രധാനമന്ത്രിയെന്ന പദവി ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.