ഇസ്തംബൂൾ: തുർക്കിയിലെ കിഴക്കൻ പ്രദേശത്തുണ്ടായ രണ്ട് കാർബോംബ് സ്ഫോടനത്തിൽ ആറ് േപർ മരിച്ചു. 71 പേർക്ക് പരിക്കേറ്റു. എലാസിഗ് നഗരത്തിൽ പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്േഫാടനത്തിൽ മൂന്ന് പൊലീസുകാരും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു സ്ഥലത്ത് നടന്ന സ്േഫാടനത്തിൽ കുട്ടിയുൾപ്പെടെ മൂന്ന് സാധാരണക്കാരുമാണ് കൊല്ലെപ്പട്ടത്.
സംഭവ സ്ഥലത്ത് കനത്ത പുക ഉയരുന്നതിെൻറ വിഡിയൊ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ ദോഗൻ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. സ്േഫാടനത്തിൽ വാഹനങ്ങൾ കത്തി നശിച്ചതായും കെട്ടിടങ്ങൾ തകർന്നതായും എലാസിഗ് മേയർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയാണെന്നാണ് ഒൗദ്യോഗിക വ്യത്തങ്ങൾ അറിയിച്ചത്. അതിനിടെ തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കപ്പെടുന്ന ഫലഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് കരുതുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.