മോസ്കോ: റഷ്യന്‍ സുരക്ഷാ ഏജന്‍സി എഫ്.എസ്.ബി ആസ്ഥാനത്തിന് തീയിടാന്‍ ശ്രമിച്ച പ്രമുഖ കലാകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്യോടര്‍ പവ്ലെന്‍സ്കി അറസ്റ്റില്‍. കെട്ടിടത്തിന് മുന്‍വശത്തെ വാതിലിന് തീയിട്ട് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. റഷ്യന്‍ സുരക്ഷാ ഏജന്‍സിയുടെ ആസ്ഥാനമായി അറിയപ്പെടുന്ന ചരിത്രപ്രധാനമായ ലുബിയങ്ക കെട്ടിടത്തിനാണ് തീയിട്ടത്.
14.6 കോടി ജനതക്കുമേല്‍ അനിയന്ത്രിത ഭീകരതയാണ് എഫ്.എസ്.ബി അഴിച്ചുവിടുന്നതെന്നാരോപിച്ച് തീയിടുന്നതിന്‍െറ വിഡിയോയും പവ്ലെന്‍സ്കി പുറത്തുവിട്ടിട്ടുണ്ട്.
2013ല്‍ റഷ്യയിലെ ചുവന്ന ചത്വരത്തില്‍ സ്വന്തം വൃഷണമുരസി കടുത്ത പൊലീസ് നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ചാണ് പവ്ലെന്‍സ്കി മാധ്യമങ്ങളില്‍ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.