ചൈനയുടെ ബഹിരാകാശ താവള പദ്ധതിക്ക് വിജയകരമായ തുടക്കം; കോർ മോഡ്യൂൾ വിക്ഷേപിച്ചു

ബെയ്ജിങ്: ചൈനയുടെ അഭിമാന ബഹിരാകാശ താവള പദ്ധതിക്ക് വിജയകരമായ തുടക്കം. സ്പേസ് സ്റ്റേഷെൻറ സുപ്രധാന ഭാഗം (കോർ മോഡ്യൂൾ) ചൈനയുടെ ദക്ഷിണ ദ്വീപായ ഹൈനാനിലെ വിക്ഷേപണത്തറയിൽനിന്ന് വ്യാഴാഴ്ച വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു.

സ്പേസ് സ്റ്റേഷെൻറ മറ്റു ഭാഗങ്ങൾ ഘട്ടംഘട്ടമായി എത്തിച്ച് അടുത്ത വർഷം അവസാനത്തോടെ ബഹിരാകാശ താവള പദ്ധതിയായ 'ടിയാൻഗോങ്' (സ്വർഗീയ കൊട്ടാരം) പൂർത്തിയാക്കുകയാണ് ലക്ഷ്യം.

'ദി ലോങ് മാർച്ച് -5ബി വൈ ടു' എന്ന റോക്കറ്റിലാണ് 'ടിയാൻഹെ' എന്നു പേരിട്ട കോർ മോഡ്യൂൾ വിക്ഷേപിച്ചത്. ഒരു മണിക്കൂർ നീണ്ട പറക്കലിനൊടുവിൽ നിശ്ചിത ഭ്രമണപഥത്തിൽ 'ടിയാൻഹെ' എത്തിയെന്ന് ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

സ്പേസ് സ്റ്റേഷെൻറ കോർ മോഡ്യൂൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ശാസ്ത്രസംഘത്തെ ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് അഭിനന്ദിച്ചു.

ടിയാൻഗോങ് താവളത്തിെൻറ നിയന്ത്രണ കേന്ദ്രമായിരിക്കും വ്യാഴാഴ്ച വിക്ഷേപിച്ച 'ടിയാൻഹെ'. ഒരേസമയം മൂന്നു ബഹിരാകാശ വാഹനങ്ങൾ ഇതിൽ ഘടിപ്പിക്കാനാവുമെന്ന് ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജി (സി.എ.എസ്.ടി)യിലെ സ്പേസ് സ്റ്റേഷൻ െഡപ്യൂട്ടി ചീഫ് ഡിസൈനർ ബായ് ലിൻഹൗ പറഞ്ഞു.

Tags:    
News Summary - China launches core module for new space station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.