വാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഉപരിസഭയായ സെനറ്റിലെ ഇംപീച്ച്മെന്‍റ് വിചാരണയുടെ അജണ്ടയെ വഴിതെറ്റിക്കരുതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടാണ് ബൈഡൻ ഇക്കാര്യം അഭ്യർഥിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തിൽ ട്രംപിനെതിരായ വിചാരണ സെനറ്റിൽ ആരംഭിക്കാനിരിക്കെയാണ് ബൈഡന്‍റെ പ്രതികരണം.
യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹിൽ കെട്ടിടത്തിൽ നടന്ന ആക്രമണത്തിെൻറ പിന്നിൽ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്.
യു.എസ് മുൻ വൈസ് പ്രസിഡന്‍റ് ഡിക് ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ് ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സെനറ്റിൽ മൂന്നിൽ രണ്ട് വോട്ട് നേടിയാലേ ട്രംപിനെ ഇംപീച്ച് ചെയ്യാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.