ലോകത്തെ ആദ്യ കോവിഡ് 19 ലോക്ഡൗണിന് ജനുവരി 23ന് ഒരു വർഷം തികയുന്നു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലായിരുന്നു ആ ലോക്ഡൗൺ. അന്ന് ലോക്ഡൗണിന്റെ പരിചിതമല്ലാത്ത കാഴ്ചകൾ ലോകത്തിനുമുമ്പാകെ തുറന്നുവെച്ച ബി.ബി.സിയുടെ ചൈന ലേഖകൻ സ്റ്റീഫൻ മക്ഡോണൽ ഒരു വർഷത്തിനുശേഷം വീണ്ടും അവിടേക്കെത്തുകയാണ്. 2019ന്‍റെ അവസാന ഘട്ടത്തിൽ വൈറസിനെ കണ്ടെത്തിയതു മുതൽ ലോകമാകെ പടരുന്നതിനുംമുേമ്പ വിജനമായ തെരുവുകളും ഭീതിമുറ്റുന്ന മനസ്സുമായി വുഹാൻ ജീവിച്ചുതീർത്ത കുറേ നാളുകൾ. കൊറോണ വൈറസിന്‍റെ വഴികളെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും ബാക്കിയിരിക്കുന്ന അതേ മണ്ണിൽ സ്റ്റീഫൻ വീണ്ടും സഞ്ചരിക്കുന്നു. ഏപ്രിലിൽ ലോക്ഡൗൺ പിൻവലിച്ചശേഷം വുഹാനും ചുറ്റുമുള്ള പ്രവിശ്യയായ ഹുബേയും ജീവിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു....
'അന്ന് 2020ന്‍റെ തുടക്കത്തിൽ വുഹാനിലേക്ക് കടക്കാനാരുങ്ങുേമ്പാൾ പൊലീസ് ഞങ്ങേളാട് പറഞ്ഞത് വാഹനം അകത്തുകടന്നാൽ പിന്നെ, പുറത്തുപോകിെല്ലന്നാണ്. ഇപ്പോൾ ആ വഴികളിൽ വീണ്ടുമെത്തിയിരിക്കുന്നു. ഒരു വർഷത്തിനുശേഷം അവിടുത്തെ ജീവിതം എങ്ങനെയെന്നറിയാനുള്ള വരവാണിത്.
അന്ന് പൊലീസ് ഞങ്ങളെ തടഞ്ഞ നിരത്തിൽ ഇപ്പോൾ േബ്ലാെക്കാന്നുമില്ല. ഇപ്പോൾ ഞങ്ങൾ ഹുബേയിൽ പ്രേവശിച്ചിരിക്കുന്നു. നിരത്തുകളിൽ തിരക്ക് കുറേശ്ശേ തിരിച്ചെത്തിയിട്ടുണ്ട്. തെരുവുകളിൽ ആളുകളേറെ. കോവിഡ് സാഹചര്യം ഇപ്പോഴെങ്ങനെയെന്ന് റോഡരികിൽ ശുചീകരണ ജോലിയിൽ ഏർെപട്ടിരിക്കുന്നവരോട് തിരക്കി. ഇപ്പോൾ കാര്യങ്ങൾ നല്ല നിലയിലാണെന്നായിരുന്നു അവരുടെ മറുപടി. ഏറക്കുറെ എല്ലാം പഴയ പടിയിലെത്തിയിരിക്കുന്നുവെന്നും മധ്യവയസ്കയായ ഒരു സ്ത്രീ കൂട്ടിച്ചേർത്തു.
ഏഴു മാസമായി ഹുബേയിൽ പുതിയ കോവിഡ് കേസുകളൊന്നുമില്ല. ഇപ്പോൾ ഇവർക്ക് എവിടെ വേണമെങ്കിലും പോകാം. മാസ്ക് നിർബന്ധമില്ലാതായി. മഹാമാരിയെ തുടർന്ന് എത്ര കാലം കട അടച്ചിട്ടുവെന്ന് വഴിയോരത്തെ ഒരു കച്ചവടക്കാരനോട് ചോദിച്ചപ്പോൾ 'രണ്ടുമാസം' എന്നായിരുന്നു മറുപടി. പരമ്പരാഗത ഭക്ഷണം വിളമ്പുന്ന കടകൾ വീണ്ടും സജീവമായിരിക്കുന്നു.
എന്നാലും സാമ്പത്തികമായി കാര്യങ്ങൾ ഒട്ടും ശരിയായ അവസ്ഥയിലല്ല എന്ന് നാട്ടുകാർ പറയുന്നു. പണം ഇല്ലെന്നാണ് അവരുടെ പരിദേവനം. എല്ലാം ശരിയായെന്ന് ആശ്വസിക്കുേമ്പാഴും വൈറസ് തിരിച്ചുവന്നേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. എന്നാൽ, ഇപ്പോൾ താൽകാലികമായെങ്കിലും സാധാരണ ജീവിതം തിരിച്ചെത്തിയിരിക്കുന്നു.
വുഹാനിലേക്ക് അടുക്കുേമ്പാൾ നല്ല തിരക്കാണെങ്ങും. പ്രധാന മാറ്റം ആളുകളുടെ മനോഭാവത്തിലാണ് സംഭവിച്ചിട്ടുള്ളത് എന്ന് തോന്നി. കൊറോണവൈറസ് ബാധ പടർന്നാൽ അധികൃതർക്ക് അത് എങ്ങനെ നിയന്ത്രിക്കണമെന്ന് കൃത്യമായ നിശ്ചയമുണ്ടെന്ന് ആളുകൾക്ക് ബോധ്യമുള്ളതു പോലെ. അതിന്‍റെ ആത്മവിശ്വാസവും അവരിൽ പ്രതിഫലിക്കുന്നുണ്ട്.
ഇപ്പോൾ വുഹാനിൽ എത്തിയിരിക്കുന്നു. ലോകത്തെ ആദ്യ കോവിഡ് ക്ലസ്റ്ററുകളുടെ ജന്മഗേഹമാണിത്. 2020 ഫെബ്രുവരിയിൽ കർശന ലോക്ഡൗണിൽ പ്രേതനഗരം പോലെ തോന്നിച്ച വുഹാൻ. ആ ലോക്ഡൗണിന് നന്ദിപറയുകയാണ് മിക്കവരും. മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു അത്. ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ പുറത്തുപോകാൻ കഴിയുന്നു. ലോക്ഡൗണായിരുന്നു അതിലേക്കുള്ള വഴിയെന്ന് വുഹാൻകാർ പറയുന്നു. വാതിലടച്ച്, പുറത്തിറങ്ങാതെ അനുസരണയോടെ കഴിഞ്ഞ നാളുകൾ മഹാമാരിയെ ചെറുക്കാൻ തുണച്ചു. ഇപ്പോൾ ഞങ്ങൾ മികച്ചവരായി. ഇപ്പോൾ തങ്ങൾക്ക് ആശ്വാസമുെണ്ടന്ന് വുഹാൻകാർ പറയുന്നു. 'വുഹാൻ ചൈനയിലെ, ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമാണിന്ന്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.