കിയവ്: റഷ്യയുടെ ഇടപെടൽ തടയുന്നതിനായി യുക്രെയ്നിലെ 10 നഗരങ്ങളിൽ ആദ്യമായി പട്ടാളനിയമം നടപ്പാക്കി. 30 ദിവസത്തെ നാവികനിയമം നടപ്പാക്കാനുള്ള ഉത്തരവിലാണ് പ്രസിഡൻറ് പെട്രോ പൊരെഷ്കോ ഒപ്പുവെച്ചത്.
റഷ്യൻ സൈനികകേന്ദ്രങ്ങളോടു ചേർന്നുള്ള മേഖലകളിലാണ് നിയമം നടപ്പാക്കുന്നത്. കെർഷ് കടലിടുക്കിൽ റഷ്യൻ-യുക്രെയ്ൻ സൈനികർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെ പട്ടാളനിയമത്തിന് തിങ്കളാഴ്ച പാർലമെൻറ് അനുമതി നൽകിയിരുന്നു.
നീക്കത്തെ റഷ്യ എതിർത്തു. 2014ൽ റഷ്യയുടെ ഭാഗമായ ക്രീമിയയുടെ നാവികപരിധിയിൽനിന്ന് നാവികാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 24 നാവികരുൾപ്പെടെ മൂന്ന് യുക്രെയ്ൻ കപ്പലുകളും റഷ്യ പിടിച്ചെടുത്തിരുന്നു. ക്രീമിയക്കടുത്ത് എസ്400 ഭൂതല-വ്യോമ മിസൈലുകൾ വിന്യസിക്കുമെന്ന് ബുധനാഴ്ച റഷ്യൻ സൈനിക വക്താവ് അറിയിക്കുകയും ചെയ്തു.ഇതെകുറിച്ച് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. ക്രീമിയയിൽ നിലവിൽ ഇത്തരത്തിൽ മൂന്ന് മിസൈൽ പ്രതിരോധസംവിധാനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.