ട്രംപിനെ പരിഹസിക്കുന്ന പ്രതിമയുമായി ചൈന

ബെയ്ജിങ്: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ചൈനയും പരിഹാസവര്‍ഷം തുടങ്ങി. ചൈനീസ് കലണ്ടര്‍ പ്രകാരം 2017 കോഴികളുടെ  വര്‍ഷമാണ്. വടക്കന്‍ ചൈനയില്‍ സ്ഥാപിച്ച ഷോപ്പിങ്മാളില്‍ ട്രംപിനോടു സാമ്യമുള്ള കോഴിയുടെ പ്രതിമ സ്ഥാപിച്ചാണ് ഇത്തവണ ആഘോഷം പൊടിപൊടിച്ചത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം ഈ പ്രതിമയുടെ തലമുടിയും കൊക്കും പുരികവും കാല്‍പാദങ്ങളും ട്രംപുമായി സാമ്യം പുലര്‍ത്തുന്നുവെന്ന്. ട്രംപിന്‍െറ തലമുടിയുടെ ആകൃതിയും നിറവുമാണ് പ്രതിമക്കു നല്‍കിയിട്ടുള്ളത്.

കാല്‍പാദത്തിന്‍െറയും പുരികത്തിന്‍െറയും കൊക്കിന്‍െറയും നിറവും അതേ സ്വര്‍ണവര്‍ണം തന്നെ. കൈകൊണ്ട് ട്രംപ് കാണിക്കുന്ന ആംഗ്യങ്ങള്‍ വരെ  പ്രതിമയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രതിമയുടെ വിവിധ ഭാഗങ്ങള്‍ ഷോപ്പിങ്മാളില്‍ വില്‍പനക്കു വെച്ചിട്ടുമുണ്ട്. കൂടാതെ, ഓണ്‍ലൈനിലും ലഭിക്കും.  
ട്രംപിന്‍െറ വിഖ്യാതമായ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാനും നിരവധി പേരുണ്ടായിരുന്നു. നിരവധി പരിഹാസങ്ങള്‍ക്കും അത് വിഷയമായി.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.