ബെയ്ജിങ്: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ചൈനയും പരിഹാസവര്‍ഷം തുടങ്ങി. ചൈനീസ് കലണ്ടര്‍ പ്രകാരം 2017 കോഴികളുടെ വര്‍ഷമാണ്. വടക്കന്‍ ചൈനയില്‍ സ്ഥാപിച്ച ഷോപ്പിങ്മാളില്‍ ട്രംപിനോടു സാമ്യമുള്ള കോഴിയുടെ പ്രതിമ സ്ഥാപിച്ചാണ് ഇത്തവണ ആഘോഷം പൊടിപൊടിച്ചത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം ഈ പ്രതിമയുടെ തലമുടിയും കൊക്കും പുരികവും കാല്‍പാദങ്ങളും ട്രംപുമായി സാമ്യം പുലര്‍ത്തുന്നുവെന്ന്. ട്രംപിന്‍െറ തലമുടിയുടെ ആകൃതിയും നിറവുമാണ് പ്രതിമക്കു നല്‍കിയിട്ടുള്ളത്.
കാല്‍പാദത്തിന്‍െറയും പുരികത്തിന്‍െറയും കൊക്കിന്‍െറയും നിറവും അതേ സ്വര്‍ണവര്‍ണം തന്നെ. കൈകൊണ്ട് ട്രംപ് കാണിക്കുന്ന ആംഗ്യങ്ങള്‍ വരെ പ്രതിമയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രതിമയുടെ വിവിധ ഭാഗങ്ങള്‍ ഷോപ്പിങ്മാളില്‍ വില്‍പനക്കു വെച്ചിട്ടുമുണ്ട്. കൂടാതെ, ഓണ്‍ലൈനിലും ലഭിക്കും.
ട്രംപിന്‍െറ വിഖ്യാതമായ ഹെയര്‍സ്റ്റൈല്‍ അനുകരിക്കാനും നിരവധി പേരുണ്ടായിരുന്നു. നിരവധി പരിഹാസങ്ങള്‍ക്കും അത് വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.