കൊളംബോ: മഹീന്ദ രാജപക്സിയിൽ വിശ്വാസമില്ലെന്ന് ശ്രീലങ്കയിലെ തമിഴ് വംശജർ. പാർലമെൻറിൽ നടക്കുന്ന അവിശ്വാസ പ്രമേയത്തിൽ രജപക്സക്കെതിരെ വോട്ട് ചെയ്യുമെന്നാണ് തമിഴ്സംഘടനകൾ അറിയിച്ചിരിക്കുന്നത്.
രാജപക്സയുടെ നിയമനം ഭരണഘടന വിരുദ്ധവും അനധികൃതവുമാണെന്ന് ശ്രീലങ്കയിലെ തമിഴ് വംശജരുടെ സംഘടന വ്യക്തമാക്കി. രജപക്സ അധികാരത്തിലെത്തുന്നത് തടയാൻ റനിൽ വിക്രമസംഗയെ പിന്തുണക്കുമെന്നും തമിഴ് സംഘടനകൾ അറിയിച്ചു.
225 അംഗ പാർലമെൻറിൽ തമിഴ് സംഘടനകളുടെ പ്രതിനിധികളായി 15 പേരാണ് ഉള്ളത്. അതേസമയം, വിക്രമസംഗയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള 113 അംഗങ്ങളുടെ പിന്തുണ രാജപക്സെക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നവംബർ ഏഴിന് പാർലമെൻറ് വിളിച്ച് കൂട്ടാൻ പ്രസിഡൻറ് സമ്മതിച്ചതായി സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.