ക്യൂൻസ്ലൻഡ്: ശ്രീലങ്കയിൽനിന്ന് ആഭ്യന്തരയുദ്ധകാലത്ത് അഭയം തേടിയ കുടുംബത്തെ പുറത്താക്കാനുള്ള ആസ്ട്രേലിയൻ സർക്കാറിെൻറ നടപടിക്ക് ഫെഡറൽ കോടതിയുടെ ഇടക്ക ാല സ്റ്റേ. ക്വീൻസ്ലൻഡിലെ ബിലോയേല നഗരത്തിലായിരുന്നു നടേശലിംഗവും ഭാര്യ പ്രിയയു ം നാലും രണ്ടും വയസ്സുള്ള പെൺമക്കളും കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ താമസിച്ചിരുന്ന വീട്ടിൽനിന്ന് സർക്കാർ ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ നിർബന്ധിച്ച് ഒഴിപ്പിച്ച് ഡിറ്റൻഷൻ സെൻററിലേക്കു മാറ്റിയതോടെ ഇവർ വാർത്തകളിൽ നിറഞ്ഞു. ആസ്ട്രേലിയയിൽ എത്തിയ ശേഷമാണ് മക്കളായ ഗോപികയും തരുണികയും ജനിച്ചത്. വ്യാഴാഴ്ച രാത്രി ഇവരെ വിമാനത്തിൽ ശ്രീലങ്കയിലേക്കുതന്നെ തിരിച്ചയക്കാനുള്ള പദ്ധതിയിലായിരുന്നു അധികൃതർ.
വിമാനത്തിലിരുന്ന് ദയനീയ സ്ഥിതി വിവരിച്ച് സാമൂഹ മാധ്യമങ്ങളിൽ എഴുതിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ നിരവധി പേർ മെൽബൺ വിമാനത്താവളത്തിലെത്തി പ്രതിഷേധിച്ചു. വിഷയം അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ നാടുകടത്തുന്ന നടപടി താൽകാലികമായി നിർത്തിവെക്കാൻ ജഡ്ജി ഫോൺ വഴി ഉത്തരവിടുകയായിരുന്നു. അപ്പോഴേക്കും മെൽബണിൽനിന്ന് 1850 മൈൽ ദൂരം പിന്നിട്ടിരുന്നു വിമാനം.
കോടതിയുത്തരവിനുശേഷം വിമാനം അടുത്തുള്ള വിമാനത്താവളത്തിലിറക്കി ദമ്പതികളെ രാജ്യത്തേക്കുതന്നെ തിരിച്ചെത്തിക്കാനും നീക്കം നടന്നു. കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.