കൊളംബോ: ശ്രീലങ്കയിൽ ഇൗസ്റ്റർ ദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രി ൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്തു. പ്രാദേശിക തീവ്രവാദസംഘടനയായ നാ ഷനൽ തൗഹീദ് ജമാഅത്തു(എൻ.ടി.ജെ)മായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ലങ്കൻ പൊലീസ് അറിയിച്ചു.
അതവീശ്വരവേവ സ്കൂളിലെ പ്രിൻസിപ്പൽ നൂർ മുഹമ്മദ് അബ്ദുൽ (56), അധ്യാപകൻ അജീബുൽ ജബ്ബാർ (47) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് എൻ.ടി.എ.ജെയുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണിത്. കൊളംബോയിലെ ഷാംഗ്രില ഹോട്ടലിൽ ആക്രമണം നടത്തിയത് എൻ.ടി.ജെ ആയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഈസ്റ്റർ ദിനത്തിൽ സ്ത്രീയടക്കം ഒമ്പതു ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് രാജ്യത്ത് സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മുസ്ലിംകളെ ആക്രമിച്ച സംഭവത്തിൽ 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.