േടാക്യോ: ജപ്പാനിൽ ഇൗ മാസം 22നു നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (എൽ.ഡി.പി) സഖ്യകക്ഷിയായ കൊമീതോയും 300 സീറ്റുകൾ നേടി വിജയിക്കുമെന്ന് സർവേ റിപ്പോർട്ട്. 465 അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എൽ.ഡി.പിക്കു ഒറ്റക്കുതന്നെ ഭൂരിപക്ഷം നേടാനുള്ള വോട്ടുകൾ തികക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാൽ രാജ്യത്തിെൻറ ഭരണഘടന പൊളിച്ചെഴുതാനും അധികാരമുണ്ടാകും. കൂട്ടുകക്ഷിക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ രാജിവെക്കുമെന്നാണ് ആബെയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.