ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. നാലാമത് ബേ ഒാഫ് ബംഗാൾ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻറ് ഇക്കണോമിക് കോഒാപ്പറേഷൻ ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനായാണ് നേപ്പാളിലെത്തിയത്. നേപാൾ പ്രതിരോധ മന്ത്രി ഇൗശ്വർ പൊഖ്റേൽ മോദിെയ സ്വീകരിച്ചു.
ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുക. ബേ ഒാഫ് ബംഗാളിലുള്ള ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപാൾ, ശ്രീലങ്ക, തായ്ലാൻറ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പെങ്കടുക്കുക.
ഉച്ചകോടിക്കിടെ ബംഗ്ലദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.