ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിൽ താൽപര്യം കാണിക്കുന്ന അമീറിെൻറ നടപടിയ ിൽ പ്രധാനമന്ത്രി നേരിട്ട് നന്ദി അറിയിച്ചു. കോവിഡ് ആശങ്ക ശക്തമായ ഇൗ സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്ന് അമീർ വാഗ്ദാനം ചെയ്തു.
ആഗോള ദുരന്തമായി മാറിയ കോവിഡ് വൈറസുണ്ടാക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങൾ ഇരുവരും വിലയിരുത്തി. പരിഹാര നടപടികൾക്കായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പരസ്പരം ഉറപ്പ് നൽകി.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ജി 20 വെർച്വൽ ഉച്ചകോടിയിലും രാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടികാണിച്ചിരുന്നു. സാമ്പത്തികം എന്നതിലുപരി പരിസ്തിഥി, ആരോഗ്യം തുടങ്ങിയ മേഖലകളിലും പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.