തെഹ്റാൻ: മനുഷ്യകുലത്തിെൻറ ഉന്മൂലനത്തിലേക്ക് നയിക്കുന്നതാണ് അമേരിക്കയുടെ പുതിയ ആണവനയമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് കുറ്റപ്പെടുത്തി. ചൈനയും റഷ്യയും ഇറാനും ഉത്തര കൊറിയയും ഉയർത്തുന്ന വെല്ലുവിളി നേരിടാനാണിതെന്നും യു.എസ് വ്യക്തമാക്കുകയുണ്ടായി. തങ്ങളുടെ ആണവായുധങ്ങൾ കാലഹരണപ്പെട്ടതും ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതുമാണെന്നും യു.എസ് വാദിച്ചു.
ഭൂതല മിസൈലുകളും അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മിസൈലുകളും വികസിപ്പിക്കുമെന്നും പെൻറഗൺ അറിയിച്ചിരുന്നു. ശത്രുരാജ്യങ്ങളുടെ ഭീഷണി മറികടക്കാൻ ആണവായുധ പദ്ധതി നവീകരിക്കാൻ ആലോചിക്കുന്നതായി കഴിഞ്ഞദിവസം പെൻറഗൺ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാെൻറ പ്രതികരണം.
അന്താരാഷ്ട്ര ആണവായുധ വിരുദ്ധ കരാറിന് കടകവിരുദ്ധമാണ് യു.എസിെൻറ തീരുമാനമെന്നും ശരീഫ് ചൂണ്ടിക്കാട്ടി. ഇറാനുമായി 2015ലുണ്ടാക്കിയ ആണവകരാറിൽനിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാൻ കരാറനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആണവായുധ നിർമാണത്തിനാവശ്യമായ പ്ലൂേട്ടാണിയം വൻതോതിൽ സംഭരിച്ചുകൂട്ടുകയാണെന്നും ആരോപിച്ചായിരുന്നു അത്.
1970ൽ നിലവിൽവന്ന ആണവായുധ നിരോധന കരാറിൽ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. യു.എസിേൻറത് ശീതകാല യുദ്ധ മനോഭാവമാണെന്ന് ചൈനയും കുറ്റപ്പെടുത്തി. ചെറുബോംബുകൾ സംഭരിച്ച് ആണവശേഖരം വർധിപ്പിക്കുമെന്നായിരുന്നു യു.എസിെൻറ പ്രഖ്യാപനം. ലോകത്തെ ഏറ്റവും വലിയ ആണവരാജ്യമായ യു.എസ് ആയുധങ്ങൾ സംഭരിച്ചുകൂട്ടാനാണ് താൽപര്യം കാണിക്കുന്നതെന്നും ചൈന വിമർശിച്ചു.
റഷ്യയും യു.എസ് പദ്ധതിയെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.