സ്ട്രാസ്ബർഗ്: മനുഷ്യാവകാശ സംരക്ഷണങ്ങൾക്കായി പോരാടിയവർക്ക് യൂറോപ്യൻ പാർ ലമെൻറ് നൽകിയ സഖറോവ് പുരസ്കാരം ഉയ്ഗൂർ നേതാവ് ഇൽഹാം തൊഹ്തിക്ക്. വിഘടനവാദ ം നടത്തിയെന്നാരോപിച്ച് ചൈന 2014മുതൽ ജയിലിലടച്ചിരിക്കുകയാണ് ഇൽഹാമിനെ. ബെയ്ജിങ ് യൂനിവേഴ്സിറ്റ് സാമ്പത്തികശാസ്ത്ര പ്രഫസറായിരുന്നു ഇദ്ദേഹം.
ശിക്ഷവിധിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. 50ാം പിറന്നാളിനോടനുബന്ധിച്ചാണ് ഇൽഹാമിനെ തേടി പുരസ്കാരമെത്തിയത്. ചൈന ക്രൂരമായി അടിച്ചമർത്തുന്ന ഉയ്ഗൂർ വംശജരുടെ അവകാശങ്ങൾക്കായി ശബ്ദിച്ചതിന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യൂറോപ്പിലെ മറ്റൊരു മനുഷ്യാവകാശ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 20 വർഷമായി പോരാട്ടരംഗത്തുണ്ട്. അറസ്റ്റിലാകുന്നതിനുമുമ്പ് ഉയ്ഗൂർ വംശജർ നേരിടുന്ന പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ വെബ്സൈറ്റ് നടത്തിയിരുന്നു. അറസ്റ്റിനുശേഷം വെബ്സൈറ്റ് ചൈന അടച്ചുപൂട്ടി.
2009ലും ഉയ്ഗൂരികൾക്കായി ശബ്ദമുയർത്തിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുകയാണ് ഇൽഹാമെന്നാണ് ചൈനയുടെ വാദം. ഉയ്ഗൂർ വംശജർക്കെതിരായ അടിച്ചമർത്തലുകൾ പുറത്തുവന്നതോടെ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.