സിഡ്നി: ആസ്ട്രേലിയയിലെ കുപ്രസിദ്ധ പരമ്പരക്കൊലയാളി ഇവാൻ മിലറ്റ് അന്തരിച്ചു. ജീ വപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ കാന്‍സര്‍ ബാധിച്ച മിലറ്റ് സിഡ ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. മുതുകിൽ ബാഗുമായി കിട്ടു ന്ന വാഹനത്തിൽ ഉല്ലാസയാത്ര നടത്തുന്ന യുവാക്കളെയാണ് മിലറ്റ് ലക്ഷ്യമിട്ടിരുന്നത്.
1989-92 കാലത്ത് നിരവധി പേരെ മിലറ്റ് കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ന്യൂ സൗത്ത് വെയ്ല്‍സിലെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. 19-22 വയസ്സിന് ഇടയിലുള്ളവരായിരുന്നു ഇരകള്‍. എന്നാല്‍, കുറ്റം സമ്മതിക്കാന്‍ തയാറാകാതിരുന്നതിനാൽ നിരവധി കേസുകളില്‍ പൊലീസിെൻറ അന്വേഷണം വഴിമുട്ടി.
ഒടുവില്‍ മിലറ്റിെൻറ പിടിയില്‍നിന്നു രക്ഷപ്പെട്ട ബ്രിട്ടീഷുകാരന് പോള്‍ ഒനിയന്സിെൻറ പരാതിയിലാണ് 1994ൽ പിടിയിലായത്. സിഡ്നിയിലെയും മെല്‍ബണിലെയും ഹൈവേകളിലാണ് മിലറ്റ് ഇരകള്‍ക്കായി വലവിരിച്ചത്. മൃതദേഹങ്ങള്‍ ബെലെന്ഗ്ലോ വനത്തില്‍നിന്നു കണ്ടെടുത്തിരുന്നെങ്കിലും കുറ്റം സമ്മതിക്കാന്‍ മിലറ്റ് തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.