തെൽഅവീവ്: ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായ ി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമൂഹ സമ്പർക ്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിലേക്ക് മാറി. ഉപദേശകരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നേരത്തെ നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പർക്ക വിലക്ക് ഒഴിവാക്കിയത്. വീണ്ടും സമ്പർക്ക വിലക്കിലേക്ക് മാറാൻ നിർബന്ധിതാനായിരിക്കുകയാണ് നെതന്യാഹു.
ഇസ്രായേലിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയാണ് യാക്കോവ് ലിറ്റ്‌സ്മാൻ. അദ്ദേഹത്തിെൻറയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഉന്നത ഉദ്യോസ്ഥരെ വരെ സമ്പർക്ക വിലക്കിലേക്ക് മാറാൻ നിർബന്ധിതമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ചാരസംഘടനായ മൊസാദ് ചീഫ് യോസി കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.
കോവിഡ് ബാധിച്ച് 31 പേരാണ് ഇതുവരെ ഇസ്രായേലിൽ മരിച്ചത്. 6213 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.