തെൽഅവീവ്: മ്യാന്മറിലടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വംശീയോന്മൂലനങ്ങളിൽ ഇസ്രായേലിെൻറ പങ്കിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളുമായി മനുഷ്യാവകാശ പ്രവർത്തകർ. റോഹിങ്ക്യകൾക്കെതിരെ ഉപയോഗിച്ച ആയുധങ്ങളിൽ നല്ലൊരു പങ്കും എത്തിയത് ഇസ്രായേലിൽനിന്നാണെന്ന് പൊതുരേഖകൾ വെച്ച് ഇവർ പറയുന്നു. മ്യാന്മറിലെ െെസനിക ഭരണകൂടവുമായുള്ള ബന്ധം ഇസ്രായേൽ തുറന്നുപറഞ്ഞില്ലെങ്കിലും രാജ്യത്തെ ഇൗ രേഖകൾ അനുസരിച്ച് ആയുധങ്ങൾക്കൊപ്പം സൈനിക പരിശീലനവും ഇസ്രായേൽ നൽകിയതായി കാണിക്കുന്നു.
റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ ഇസ്രായേൽ പാർലമെൻറിന് പുറത്ത് ഒക്ടോബർ 30ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആയുധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുെകാണ്ടുവരുന്നതിെൻറ ഭാഗമായി മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമായ െഎറ്റ്യേ മാക് ഇസ്രാേയൽ കോടതിയിൽ ഒരുപറ്റം ഹരജികൾ നൽകിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരും ആയുധ കരാറുകാരും അടക്കമുള്ളവർ ഉൾപ്പെടുന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെ അന്വേഷണം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
മ്യാന്മറിലേക്ക് മാത്രമല്ല, 2013 മുതൽ ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനിലേക്കും വംശീയ ഉന്മൂലനം നടക്കുന്ന റുവാണ്ട, ബാൾക്കൻ രാജ്യങ്ങൾ, ചിലി, അർജൻറീന, ശ്രീലങ്ക, ഹെയ്തി, എൽസാൽവഡോർ, നികരാഗ്വ എന്നിവിടങ്ങളിലേക്കും ഇസ്രായേൽ ആയുധങ്ങൾ എത്തിച്ചിരുന്നതായും മാക് ചൂണ്ടിക്കാട്ടി.
ഹോളോകാസ്റ്റിെൻറ സമയത്ത് നാസി ജർമനിയിലേക്ക് കയറ്റിയയച്ച ആയുധങ്ങളേക്കാൾ കൂടുതൽ വരും ഇതെന്ന് ഇസ്രായേൽ ഒാപൺ യൂനിവേഴ്സിറ്റിയിൽ വംശഹത്യയിൽ ഗവേഷണം നടത്തുന്ന യെർ ഒൗറോൺ പറഞ്ഞു. ഇത്തരം കച്ചവടങ്ങളിലൂടെ ഇവർ ഇസ്രായേലുകാരെ മുഴുവൻ ക്രിമിനലുകൾ ആക്കുകയാണെന്നും കാരണം അവർ ആയുധം വിൽക്കുന്നത് തങ്ങളുടെ പേരു പറഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാന്മർ വിഷയത്തിൽ തങ്ങളുടെ നയം ഉണരുന്ന ലോകത്തിനൊപ്പമാണെന്ന് പ്രതിരോധ മന്ത്രി അവിഗ്ദർ ലിബർമാൻ കള്ളം പറഞ്ഞതാണെന്ന് ‘ഹാരറ്റ്സ്’ പത്രം കുറ്റപ്പെടുത്തി. ആയുധക്കച്ചവടം തടയണമെന്നാവശ്യപ്പെട്ട ഹരജിയിൽ കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ വാദംകേൾക്കവെ മ്യാന്മറിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഇസ്രായേൽ ഉദ്യോഗസ്ഥർ വിസമ്മതിച്ചിരുന്നു. എന്നാൽ, തുടർ വാദങ്ങളിൽ ഇതിെൻറ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മനുഷ്യാവകാശ സംഘങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.