ഇന്ത്യൻ ഉദ്യോഗസ്ഥെൻറ മൊബൈൽഫോൺ  പാക് കോടതി പിടിച്ചെടുത്തു

ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദ് ഹൈേകാടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥെൻറ മൊബൈൽഫോൺ പാക് അധികൃതർ പിടിച്ചെടുത്തു. ഹൈകമീഷനിലെ ഫസ്റ്റ് സെക്രട്ടറി പീയൂഷ് സിങ്ങിെൻറ ഫോണാണ് പിടിച്ചെടുത്തത്. ഭീഷണിക്കുവഴങ്ങി പാക് പൗരനെ വിവാഹം കഴിക്കേണ്ടിവന്ന ഉസ്മ എന്ന ഇന്ത്യൻ യുവതിക്ക് ഇന്ത്യയിലേക്കു മടങ്ങാൻ യാത്രാരേഖകളും മറ്റും വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സമർപ്പിക്കാൻ പോയതായിരുന്നു പീയൂഷ് സിങ്. 

ഉസ്മയുടെ അഭിഭാഷകൻ മാലിക് ഷാ നവാസ് നൂണും ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങൾ തുടരുന്നതിനിടെ ഹൈേകാടതി ജഡ്ജി മൊഹസീൻ അക്തർ കയാനിയുടെ ചിത്രമെടുക്കാൻ പീയൂഷ് സിങ് ശ്രമിെച്ചന്നാണ് ആരോപണം. ഭർത്താവും പാക്പൗരനുമായ താഹിർ അലി തന്നെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തെന്നുകാട്ടി ഉസ്‍മ ഇസ്‍ലാമാബാദ് കോടതിയിൽ ഹരജി നൽകിയിരുന്നു.  

Tags:    
News Summary - Indian Diplomat's Cellphone Seized While He Was In Pakistan Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.