ഇസ്ലമാബാദ്: ബി.ജെ.പി മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വാഷിങ്ടൺ പോസ് റ്റിന് നൽകിയ അഭിമുഖത്തിലാണ് ബി.ജെ.പിയുമായി ബന്ധപ്പെട്ട് ഇംറാൻ അഭിപ്രായം പറഞ്ഞത്. നിലവിൽ ഇന്ത്യ ഭരിക്കുന് ന പാർട്ടി മുസ്ലിം വിരുദ്ധവും പാകിസ്താൻ വിരുദ്ധവുമാണെന്ന് ഇംറാൻ പറഞ്ഞു.
ഇതാദ്യമായല്ല ഇംറാൻ ഇന്ത്യക്കെതിരെ രംഗത്തെത്തുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാർ പെങ്കടുക്കുന്ന ചർച്ചയിൽ നിന്ന് ഇന്ത്യ പിൻമാറിയപ്പോഴും വിമർശനവുമായി ഇംറാൻ രംഗത്തെത്തിയിരുന്നു. നിരാശജനകമെന്നാണ് ഇന്ത്യയുടെ തീരുമാനത്തെ അന്ന് ഇംറാൻ വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ നിന്നുള്ള സിക്ക് തീർഥാടകർക്കായി കർതാർപൂർ ഇടനാഴി പാകിസ്താൻ തുറക്കാൻ തീരുമാനിച്ചു. തീർഥാടകർക്ക് ഇത് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം പാകിസ്താനുമായുള്ള ചർച്ചകൾ പുന:രാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.