ഹോങ്കോങ്: ആഴ്ചകളായി ഹോങ്കോങിൽ തുടരുന്ന ജനകീയ പ്രക്ഷോഭം വിജയം. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറ ുന്ന നിയമം നടപ്പാക്കില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ഞാൻ വ്യക്തമാക്കി പറയുന്നു, ബിൽ ഇന ിയില്ല. ബില്ലിനു വേണ്ടിയുള്ള സർക്കാറിന്‍റെ ശ്രമങ്ങൾ പൂർണമായി പരാജയപ്പെട്ടു -ലാം വാർത്താ സമ്മേളനത്തിൽ സമ്മതിച്ചു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോങ്കോങ്ങിൽ വൻ റാലികളും ന്യൂനപക്ഷം വരുന്ന തീവ്രസ്വഭാവക്കാരായ പ്രക്ഷോഭകരുമായുള്ള പൊലീസ് ഏറ്റുമുട്ടലുകളും നടന്നുവരുകയാണ്. നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ജനാധിപത്യ പരിഷ്കരണത്തിനുള്ള സമരമായും വികസിക്കുന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം.
കഴിഞ്ഞ ദിവസം അർധരാത്രി കലാപ വിരുദ്ധ സേനയും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പ്രക്ഷോഭകർ അറസ്റ്റിലായിരുന്നു. മോങ്കോക് ജില്ലയിൽ മുഖംമൂടി ധരിച്ച് അർധരാത്രി റോഡിലൂടെ നടക്കുകയായിരുന്ന യുവാക്കളുമായാണ് സംഘർഷമുണ്ടായത്. പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതും അറസ്റ്റ് ചെയ്തതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.