ബെയ്ജിങ്: സമയബന്ധിതമായി ജോലി പൂർത്തിയാക്കാത്ത തൊഴിലാളികളെ മൂത്രം കുടിക്കാനും പാറ്റകളെ തിന്നാനും ചൈനയിലെ വീട് പുനർനിർമാണ കമ്പനി നിർബന്ധിക്കുന്നതായി റിപ്പോർട്ട്. അതിനു തയാറായില്ലെങ്കിൽ അവരെ ബെൽറ്റ്കൊണ്ട് അടിക്കുന്നു. ചിലരെ മൊട്ടയടിക്കാനും ടോയ്ലറ്റിലെ വെള്ളം കുടിക്കാനും നിർബന്ധിക്കുന്നു. തൊഴിലാളികളുടെ ശമ്പളം ഒരു മാസം വരെ തടഞ്ഞു വെക്കുന്നുവെന്നും ചൈനീസ് സോഷ്യൽ മീഡിയകൾ പുറത്തുവിട്ട വിഡിയോകളും ചിത്രങ്ങളും സൂചിപ്പിക്കുന്നു.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുയിഹോയിലെ കമ്പനിയാണ് ഇത്തരത്തിൽ ജീവനക്കാരോട് ക്രൂരമായി പെരുമാറുന്നത്. ലതർ ഷൂ ധരിക്കാത്തവർക്കും ജോലിയിൽ പരാജയപ്പെട്ടവർക്കും 50 യുവാൻ (ഏകദേശം 520 രൂപ) പിഴ ചുമത്തുന്നുണ്ട്. എന്നാൽ, ശിക്ഷ നടപടികൾക്കിടയിലും കമ്പനിയിലെ ജോലി തുടരാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം.
ഇൗവർഷം മുതലാണ് ശിക്ഷ ആരംഭിച്ചത്. മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിച്ചതിെൻറ പേരിൽ കമ്പനിയിലെ മൂന്നു മാനേജർമാരെ ജയിലിലടച്ചതായും റിപ്പോർട്ടുണ്ട്. കർക്കശമാണ് ചൈനയിലെ തൊഴിൽ നിയമങ്ങൾ. കുറഞ്ഞ വേതനത്തിൽ മണിക്കൂറുകളോളം ജോലിചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട പാർപ്പിട സൗകര്യങ്ങൾ നൽകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.