ഇന്ത്യക്ക് വെല്ലുവിളിയുയർത്തുന്ന  പദ്ധതിക്ക് ചൈനീസ് ധനസഹായം

ഇസ്ലാമാബാദ്: സിന്ധുനദിയിൽ അണക്കെട്ട് നിർമാണത്തിന് പാകിസ്താന് ചൈന സാമ്പത്തികസഹായം പ്രഖ്യാപിച്ചു. ഇന്ത്യയുടെ എതിർപ്പു മൂലം ലോകബാങ്കും, ഏഷ്യൻ െഡവലപ്മെൻറ് ബാങ്കും (എ.ഡി.ബി) ഒഴിവാക്കിയ പദ്ധതിക്കാണ് ചൈന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 

നടപ്പിലായിക്കൊണ്ടിരിക്കുന്ന ചൈന -പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ദിയാമിർ-ഭാഷ അണക്കെട്ട് നിർമിക്കുന്നത്. ഏകദേശം 90,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. 2006ൽ പ്രഖ്യാപിച്ച പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് 2011ൽ തുടങ്ങിയെങ്കിലും ധനകാര്യ ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് മുന്നോട്ടുപോവാനായില്ല.

പാക് അധീന കശ്മീരിെൻറ ഭാഗമായ ഗിൽജിത്-ബൽതിസ്താൻ മേഖലയിലായതിനാലാണ് ഇന്ത്യ പദ്ധതിയെ എതിർക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് പദ്ധതിക്ക് യു.എസ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇന്ത്യ ശക്തമായി എതിർത്തതിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. പദ്ധതിയുടെ നിർമാണം ഇൗ വർഷംതന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.

Tags:    
News Summary - China could include Diamer-Bhasha dam project under CPEC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.