മെൽബൺ: തൊഴിലുടമയുടെ ഉത്തരവാദിത്തത്തിൽ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി ആസ്ത്രേലിയ അസാധുവാക്കി. ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന വിസയാണ് അസാധുവാക്കിയത്. ഇനി വിസ നേടുന്നതിന് ബുദ്ധിമുേട്ടറും. ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിഞ്ജാനവും ജോലി വൈദഗ്ധ്യവുമുള്ളവർക്ക് മാത്രമേ വിസ ലഭ്യമാകൂ.
95000ഒാളം വിദേശികൾ, കൂടുതലും ഇന്ത്യക്കാർ ഉപയോഗിക്കുന്ന വിസ പദ്ധതിയാണ് മാർച്ച് 18 മുതൽ പുതുക്കിയത്. വൈദഗ്ധ്യമുള്ള ജോലികളിൽ ആസ്ത്രേലിയക്കാരില്ലാത്ത സാഹചര്യത്തിൽ വിദേശികളെ നാലു വർഷത്തേക്ക് നിയമിക്കാൻ ബിസിനസുകാരെ അനുവദിക്കുന്നതാണ് 457 വിസ പദ്ധതി. ഇന്ത്യക്കാർ കഴിഞ്ഞാൽ ബ്രിട്ടനിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും.
ഇൗ വിസയിൽ അടുത്ത ബന്ധുക്കളെയും കൂടെ താമസിപ്പിക്കാൻ സൗകര്യം നൽകിയിരുന്നു. എന്നാൽ എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ് വിസയെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
പ്രധാനമന്ത്രി മാൽകം ടേൺബുൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ വിസ നിയമം പുതുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആസ്ത്രേലിയക്കാർക്കിടയിൽ തൊഴിൽരഹിതർ വർധിച്ച സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.
നാലുവർഷത്തേക്കും രണ്ടു വർഷത്തേക്കുമുള്ള വിസകൾക്കുൾപ്പെടെ നിയമം ബാധകമാണ്. രണ്ടു വർഷത്തെ പ്രവർത്തി പരിചയം, നല്ല ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ അത്യാവശ്യമാണ്. വിസ അപേക്ഷകരുടെ ക്രിമിനൽ പശ്ചത്തലവും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.