കാബൂൾ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലുണ്ടായ സ്ഫോടനത്തിൽ മരണം 22ആയി. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം നടന്നത്. സ്ഫോടനം നടന്നയുടൻ 12 പേർ മരിച്ചിരുന്നു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റുസ്താഖ് പ്രവിശ്യയിൽ പാർലമെൻറ് അംഗമായ നാസിഫ ബെഗിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്ഫോടനമുണ്ടായത്. പ്രചാരണ റാലിയിലേക്ക് ഇടിച്ചു കയറിയ മോേട്ടാർ സൈക്കിൾ പൊട്ടിത്തെറിച്ചാണ് മരണം ഉണ്ടായത്. നാസിഫയുടെ രണ്ട് സ്വകാര്യ സുരക്ഷാ ജീവനക്കാരും സ്ഫോടനത്തിൽ മരിച്ചു.
അഫ്ഗാെൻറ ശത്രുക്കൾക്ക് ഒരിക്കലും തെരഞ്ഞെടുപ്പിെൻറ ജനാധിപത്യരീതികളെ തകർക്കാനാകില്ലെന്ന് പ്രസിഡൻറ് അഷ്റഫ് ഗാനി പറഞ്ഞു.
ഒക്ടോബർ ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു സ്ഥാനാർഥിയടക്കം എട്ടു പേർ മരിച്ചിരുന്നു. ഒക്ടോബർ മൂന്നിനുണ്ടായ സ്ഫോടനത്തിൽ 14 പേരും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 20നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.