ബൈറൂത്: മാരക പ്രഹരശേഷിയുള്ള രാസായുധങ്ങള്‍ സിറിയയില്‍ വീണ്ടും ഉപയോഗിച്ചെന്ന് യു.എന്‍ രക്ഷാസേന. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാംപിള്‍ പരിശോധിച്ചാണ് സംഘം ഈ നിഗമനത്തിലത്തെിയത്.
സിറിയയില്‍ രാസായുധം ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ അന്വേഷണസംഘത്തെ നിയമിച്ചിരുന്നു.
സിവിലിയന്മാര്‍ക്കു നേരെ ബശ്ശാര്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.