നിസാമിയുടെ വധശിക്ഷക്കെതിരെയുള്ള ഹരജി പരിശോധിക്കുന്നത് മാറ്റി

ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതിയുര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹരജി പരിശോധിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് നിസാമിയെ വധശിക്ഷക്ക് വിധിച്ചത്.
കൂടുതല്‍ സമയം വേണമെന്ന് നിസാമിയുടെ അഭിഭാഷകന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ആറാഴ്ചത്തെ സമയം വേണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചതെന്നും കോടതി ഒരാഴ്ച അനുവദിച്ചെന്നും നിസാമിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 2014ലാണ് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ യുദ്ധകുറ്റം ചുമത്തി നിസാമിയെ വധശിക്ഷക്ക് വിധിച്ചത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്‍െറ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.